
കാറ്റ് ചെവിയിൽ മൂളുമ്പോൾ
മുറ്റത്തെ മുക്കുറ്റിക്ക്
താളത്തിൽ തലയാട്ടാതെ വയ്യ
വെയിൽ ദയവോടെ തഴുകുമ്പോൾ
വിനീതനായ് വിളങ്ങി വണങ്ങാതെ വയ്യ
മഴ കനിവോടെ കഴുകുമ്പോൾ
പൊടിവെടിഞ്ഞ് ശുദ്ധമാവാതെ വയ്യ
കാറ്റും വെയിലും മഴയും കടക്കാത്തിടത്തിരുന്ന്
എനിക്കിതുകുത്തിക്കുറിക്കാതെ വയ്യ.